ഇറ്റലിയുടെ മുൻ പ്രധാനമന്ത്രിയും വ്യവസായ പ്രമുഖനുമായ സിൽവിയോ ബെർലുസ്കോണി അന്തരിച്ചു.
(86) വയസ്സായിരുന്നു
മിലാനിലെ സെന്റ്. റാഫേൽസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
കാൻസർ ബാധിതനായിരുന്ന ബെർലുസ്കോണിക്ക് കരളിൽ അണുബാധയുമുണ്ടായി. വെള്ളിയാഴ്ച മിലാനിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതസംസ്കാരം നടത്തുമെന്ന് ബെർലുസ്കോണിയുടെ ബന്ധുക്കൾ അറിയിച്ചു.
ഫോഴ്സ ഇറ്റാലിയ പാർട്ടിയിലൂടെ 1994-ലാണ് ബെർലുസ്കോണി രാഷ്ട്രീയത്തിലിറങ്ങിയത്. എക്കാലവും ഇറ്റാലിയൻ രാഷ്ട്രീയത്തിലെ വിവാദ നായകനായിരുന്നു. 1994-95, 2001-2006, 2008-2011 കാലഘട്ടങ്ങളിലായി നാല് തവണയാണ് ബെർലുസ്കോണി ഇറ്റലിയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചത്.
ഇറ്റലിയുടെ ശതകോടീശ്വരനും മാധ്യമ ഉടമയുമാണ് സിൽവിയോ ബെർലുസ്കോണി
ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം (4 തവണയായി 9 വർഷം) ഭരിച്ച ഇദ്ദേഹത്തിന്റെ ഫോർസ ഇറ്റാലിയ പാർട്ടി, ഇപ്പോഴത്തെ പ്രധാനമന്ത്രി ജോർജ മെലോനിയുടെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ സഖ്യത്തിൽ പങ്കാളിയാണ്.
ഒരുകാലത്ത് ഇറ്റലിയിലെ ഏറ്റവും സമ്പന്നനായിരുന്ന ബെർലുസ്കോണിക്ക് 500 കോടി ഡോളർ ആസ്തിയുണ്ട്. പ്രശസ്ത ഫുട്ബോൾ ക്ലബായ എസി മിലാന്റെ മുൻഉടമ കൂടിയാണ്.
എക്കാലവും വിവാദനായകനായിരുന്നു അദ്ദേഹം. 1980 കളിൽ ടെലിവിഷൻ സാമ്രാജ്യം കെട്ടിപ്പടുത്തതിനുശേഷം 1994 ൽ ആണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. ആ വർഷം തന്നെ പ്രധാനമന്ത്രിയായി. തുടർന്ന് 3 തവണ കൂടി രാജ്യം ഭരിച്ചു.
രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി വഷളായതിനെ തുടർന്നാണ് 2011ൽ രാജിവച്ചത്.
2013 ൽ നികുതി വെട്ടിപ്പിന് ശിക്ഷിക്കപ്പെട്ടു. ഔദ്യോഗിക പദവി വഹിക്കുന്നതിന് 5 വർഷത്തെ വിലക്കുമുണ്ടായി.
Tags:
Italy വേർപാട് NEWS
